2019, ഒക്‌ടോബർ 26, ശനിയാഴ്‌ച

സൗദി വിസിറ്റ് വിസ അറിയേണ്ടതെല്ലാം....?


ആതിഥേയ ഉംറ വിസ: 90 ദിവസം, 500 റിയാലിന്....?


അടുത്ത ദിവസങ്ങളിൽ ഉംറതു മുളീഫ് (ആതിഥേയ ഉംറ) വരുന്നതായി ന്യൂസ് ഉണ്ട്

ഇന്നലെ അൽ അറബിയ ന്യൂസിൽ വന്ന റിപ്പോർട്ട് !!

പുതിയ സൗദി വിസ ഉടൻ ..

പൗരന്മാർക്കും വിദേശികൾക്കും 90 ദിവസം വരെ വ്യക്തിഗത സ്പോൺസർഷിപ്പിൽ അനുവദിക്കുന്ന ആതിഥേയ ഉംറ വിസ അബ്ഷിർ സംവിധാനത്തിലൂടെ ലഭ്യമാക്കാൻ പാസ്‌പോർട്ട് ഡയറക്ടറേറ്റ് ജനറലും സൗദി മന്ത്രാലയവും പരിഗണിക്കുന്നു, വരും ദിവസങ്ങളിൽ ഇത് ലഭ്യമാകും.

ജവാസാതും ഹജ്ജ് മന്ത്രാലയവും പുതിയ വിസയുടെ പ്രവർത്തന സംവിധാനം അംഗീകരിക്കാനാവശ്യമായ നടപടികൾ ചെയ്തു കൊണ്ടിരിക്കുന്നു. ആതിഥേയ വിസയിൽ വരുന്നവർക്ക് ഹോട്ടലിലോ അപ്പാർട്ടുമെന്റുകളിലോ ആതിഥേയന്റെ വസതിയിലോ ആകട്ടെ, താമസ സ്വാതന്ത്ര്യം അനുവദിക്കുന്നതായി "ഓകാസ്" പത്രം പറയുന്നു.

വിസയുടെ പ്രാരംഭ പതിപ്പ് സൂചിപ്പിക്കുന്നത് പ്രകാരം അബ്ഷിർ ആപ്ലിക്കേഷൻ വഴി അതിഥിയുടെ എല്ലാ ഡാറ്റയും വിവരങ്ങളും നൽകി ഒരു വ്യക്തിയെ 500 റിയാൽ ചിലവിൽ വർഷത്തിൽ 3 പ്രാവശ്യം കൊണ്ടുവരാൻ കഴിയും.

ആതിഥേയ ഉംറ വിസയിലുള്ളവർക്ക് രാജ്യം മുഴുവൻ സഞ്ചരിക്കാനും വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സ്വാതന്ത്ര്യം നൽകുന്നു.

സ്വദേശികൾക്ക് ആരേയും വിദേശികൾക്ക് അടുത്ത ബന്ധുക്കളേയും
3 മുതൽ 5 വരെ പേരെ ആതിഥേയത്വം നൽകാൻ കഴിയും. അതിഥി പോകുന്നത് വരെ അവരെ പരിപാലിക്കലും സേവിക്കലും ആതിഥേയന് നിർബന്ധമാണ്.

കഴിഞ്ഞ ദിവസത്തിൽ
440 റിയാലിന് ടൂറിസ്റ്റ് വിസ സേവനം സൗദി അറേബ്യ അടുത്തിടെ ലഭ്യമാക്കിയിരുന്നു. ഇത് ഇഷ്യു ചെയ്ത തീയതി മുതൽ ഒരു വർഷത്തേക്ക് സാധുതയുള്ളതാണ്, 18 വയസ്സ് തികഞ്ഞവർക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്. 18 വയസ്സിൽ താഴെ ഉള്ളവർക്ക് രക്ഷാധികാരി ഉണ്ടായിരിക്കൽ നിർബന്ധമാണ്. ടൂറിസ്റ്റ് വിസയിൽ വരുന്നവർക്ക് പ്രതിവർഷം 90 ദിവസം മാത്രമേ താമസം അനുവദിക്കൂ.

കടപ്പാട്: Alarabia News

2019, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

മിടുക്കർക്കായി യു.കെ. വിസ നടപടികൾ ഉദാരമാക്കുന്നു

സയൻസ്, എൻജിനീയറിങ്, ടെക്നോളജി മേഖലകളിൽ കൂടുതൽ മിടുക്കർക്കായി യു.കെ. വിസ നടപടികൾ ഉദാരമാക്കുന്നു. യു.കെ.യിൽ ഇനി മുതൽ പോയന്റ് അധിഷ്ഠിത ഇമിഗ്രേഷൻ സിസ്റ്റമാണ് നടപ്പിൽ വരുക. യു.കെ.യിലെത്തുന്നവർക്ക് യു.കെ.യ്ക്ക് എന്ത് സംഭാവന ചെയ്യാൻ കഴിയും എന്ന് വിലയിരുത്തുന്ന പോയന്റ് അധിഷ്ഠിത വിസ സിസ്റ്റം പ്രഖ്യാപിച്ചു കഴിഞ്ഞു.

സയൻസ്, എൻജിനിയറിങ്, ടെക്നോളജി രംഗത്ത് പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്ക് വേഗത്തിൽ വിസ ലഭിക്കാനുതകുന്ന ഫാസ്റ്റ് ട്രാക്ക് സിസ്റ്റം നടപ്പാക്കും. ഈ മേഖലയിലെ വിദ്യാർഥികൾക്ക് ഗുണകരമാകും. സയൻസ് ബിരുദാനന്തര പഠനം കഴിഞ്ഞവർക്കും സാങ്കേതികമേഖലയിൽ പ്രവർത്തിക്കുന്നവർക്കും സഹായമാകും.

വിദ്യാർഥികൾക്ക്
ഇന്ത്യൻ വിദ്യാർഥികൾക്ക് ഗുണകരം. കാമ്പസിൽവെച്ചുതന്നെ യു.കെ. പഠനത്തിനും ഇമിഗ്രേഷനും ശ്രമിക്കാം. അവസാന വർഷ ബിരുദ/ബിരുദാനന്തര വിദ്യാർഥികൾക്ക് യു.കെ.യിൽ പഠനത്തിനോ/ തൊഴിലിനോ തയ്യാറെടുക്കാം.

ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ IELTS ഒൻപതിൽ ഏഴ് ബാൻഡോടെ പൂർത്തിയാക്കണം. അപേക്ഷയോടൊപ്പം സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്, രണ്ട് റഫറൻസ് കത്തുകൾ, മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ വേണം. മത്സരപ്പരീക്ഷകളിലെ വിജയത്തിന് പ്രത്യേക മാർക്ക് ലഭിക്കും.

 അഞ്ച് കാര്യങ്ങൾ 

1. മിടുക്കരായ വിദ്യാർഥികൾക്ക് 'അസാമാന്യ പ്രതിഭ' (Exceptionally Talent) വിഭാഗത്തിൽ വിസയ്ക്ക് മുൻഗണ ലഭിക്കും. ഇവരുടെ ആശ്രിതർക്കുള്ള വിസയുടെ നിയന്ത്രണത്തെയും ഇനി മുതൽ ഒഴിവാക്കും. Tier-1 കാറ്റഗറിയിലാണ് 'അസാമാന്യ പ്രതിഭ' വിസ അനുവദിക്കുന്നത്. 

2. യു.കെ.
യിലെത്തുന്നതിനുമുമ്പ്  തൊഴിൽ ലഭിച്ചിരിക്കണമെന്ന നിബന്ധന ഇല്ലാതാകും. 

3. മികച്ച കഴിവുള്ളവരെ യു.കെ. യിലേക്ക് ആകർഷിക്കും.

4. ഉദ്യോഗാർഥിയുടെ കഴിവ് അവർക്ക് യു.കെ.യിൽ ചെയ്യാവുന്ന കാര്യങ്ങൾ, ഗവേഷണ, അക്കാദമിക്ക് മികവ് എന്നിവ അടിസ്ഥാനത്തിലാണ് പോയന്റ് അധിഷ്ഠിത ഇമിഗ്രേഷൻ സിസ്റ്റം അനുവദിക്കുന്നത്

5. 2019-ൽ തന്നെ പുതുക്കിയ വിസ സിസ്റ്റം നടപ്പിലാക്കും.

ബ്രെക്സിറ്റ് നടപ്പാക്കുന്നതിന്റെ അനിശ്ചിതത്വം
നിലനിൽക്കുമ്പോഴും യു.കെ. ആഗോളതലത്തിലുള്ള മിടുക്കന്മാരെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. മികച്ച അവസരങ്ങളാണ് .

2019, ജൂലൈ 14, ഞായറാഴ്‌ച

ജോലിക്കാർക്കും പ്രവാസികൾക്കും രണ്ട് ലക്ഷം രൂപ ലാഭിക്കാം; പാഴാക്കി കളയരുത് ഈ അവസരം



  സായുധ സേന ഒഴികെയുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്കായി 2004ൽ ആരംഭിച്ച പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം (എൻ‌പി‌എസ്). എന്നാൽ മിക്ക സംസ്ഥാന സർക്കാരുകളും ഈ റിട്ടയർമെന്റ് പദ്ധതി സംസ്ഥാന തലത്തിലും എത്തിക്കാൻ തുടങ്ങി. ഇതിനെ തുടർന്ന്, പിന്നീട് 2009 ൽ, ഈ റിട്ടയർമെന്റ് സേവിംഗ്സ് സ്കീം സമൂഹത്തിലെ എല്ലാ വിഭാ​ഗക്കാർക്കും എൻ‌ആർ‌ഐകൾക്കുപോലും ലഭ്യമാക്കി. എൻപിഎസ് പദ്ധതി വഴി രണ്ട് ലക്ഷം രൂപ വരെ നികുതി ലാഭിക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

 എൻപിഎസ് നിക്ഷേപം 
പെന്‍ഷന്‍ സ്‌കീമിലേക്ക് ജീവനക്കാര്‍ക്ക് തങ്ങളുടെ വരുമാനത്തിന്റെ ഒരു വിഹിതം തുടര്‍ച്ചയായി നിക്ഷേപിക്കാന്‍ കഴിയും. റിട്ടയര്‍മെന്റിനുശേഷം, വരിക്കാരന് മൊത്തം തുകയുടെ 60 ശതമാനം ഒരുമിച്ച് ലഭിക്കും. ഇത് നികുതി രഹിതമാണ്. ബാക്കി വരുന്ന 40 ശതമാനം ഒരു സ്ഥിര വരുമാന മാർഗ്ഗം എന്ന നിലയ്ക്ക് പെൻഷനായി ഉപഭോക്താവിന് ലഭിക്കും. കൂടുതൽ ആളുകളെ എൻപിഎസിലേയ്ക്ക് ആകർഷിക്കുന്നതിന്റെ ഭാ​ഗമായി സർക്കാർ പതിവായി പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുകയാണ്.

 പിഎഫിനേക്കാൾ ലാഭം 

എൻ‌പി‌എസ് നിക്ഷേപം തിരഞ്ഞെടുത്തിരിക്കുന്ന സർക്കാർ ജീവനക്കാർക്ക് ഇപ്പോൾ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനേക്കാൾ നേട്ടം ലഭിക്കുന്നുണ്ട്. കാരണം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജീവനക്കാർക്ക് നീക്കി വച്ചിരിക്കുന്ന പിഎഫിനേക്കാൾ ഉയർന്ന വരുമാനമാണ് എൻപിഎസിലൂടെ ലഭിക്കുക. കഴിഞ്ഞ 10 വർഷത്തിനിടയിൽ എൻപിഎസ് നിക്ഷേപകർക്ക് 9.1 ശതമാനം മുതൽ 9.5 ശതമാനം വരെയാണ് പലിശ ലഭിച്ചിട്ടുള്ളത്. എന്നാൽ ഇതേ കാലയളവിൽ ഇപിഎഫ്ഒ റിട്ടേൺ 8.7 ശതമാനം വരെ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഈ ഫണ്ടുകൾ അവരുടെ കോർപ്പസിന്റെ 15% വരെ ഇക്വിറ്റികളിലാണ് നിക്ഷേപിക്കുന്നത്. ബാക്കി 85% സർക്കാർ സെക്യൂരിറ്റികളിലും കോർപ്പറേറ്റ് ബോണ്ടുകളിലും നിക്ഷേപിക്കുന്നു.

 അക്കൗണ്ടുകൾ രണ്ട് തരം 

എന്‍പിഎസിന് രണ്ട് അക്കൗണ്ടുകളാണുള്ളത്. ടിയര്‍ 1, ടിയര്‍ 2 അക്കൗണ്ടുകള്‍. ടിയര്‍ 1 ഒരു നിര്‍ബന്ധിത അക്കൗണ്ടും ടിയര്‍ 2 സ്വന്തമിഷ്ട പ്രകാരമുള്ള അക്കൗണ്ടുമാണ്. വിരമിക്കുന്ന വരിക്കാര്‍ക്ക് ടിയര്‍ 1 അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും പിൻവലിക്കാൻ കഴിയില്ല. എന്നാല്‍ ടിയര്‍ 2 ൽ നിന്നും മുഴുവന്‍ പണവും പിന്‍വലിക്കാവുന്നതാണ്. 18 നും 60 നും ഇടയില്‍ പ്രായമുള്ള ഏത് ഇന്ത്യന്‍ പൗരനും എന്‍ പി എസിൽ ചേരാം. എന്‍ആര്‍ഐ പൗരത്വമുള്ളവര്‍ക്കും എന്‍ പി എസില്‍ ചേരാവുന്നതാണ്.

 നികുതി ആനുകൂല്യങ്ങൾ

 എൻ‌പി‌എസിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങൾ ഇതാ ജീവനക്കാരുടെ സംഭാവന: ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സിസിഡി (1) പ്രകാരം, ജീവനക്കാരുടെ സ്വന്തം ശമ്പളത്തിൽ നിന്നുള്ള നിക്ഷേപത്തിന് 10 ശതമാനം വരെ നികുതിയിളവിന് അർഹതയുണ്ട്. ഈ തുക 1.50 ലക്ഷം രൂപയിൽ കവിയരുത്. തൊഴിലുടമയുടെ സംഭാവന: ആദായനികുതി നിയമത്തിലെ 80 സിസിഡി (2) പ്രകാരം, തൊഴിലുടമയുടെ ശമ്പളത്തിന്റെ 10 ശതമാനം വരെ (ബേസിക് ആൻഡ് ഡിയർ‌നെസ് അലവൻസ്) നികുതിയിളവിന് അർഹതയുണ്ട്. സെക്ഷൻ 80 സി പ്രകാരം ലഭ്യമായ 1.5 ലക്ഷം രൂപ പരിധിക്ക് മുകളിലാണ് ഈ തുക. സ്വമേധയാ നൽകുന്ന സംഭാവന: സെക്ഷൻ 80 സിസിഡി 1 (ബി) പ്രകാരം ജീവനക്കാർക്ക് സ്വമേധയാ അധികമായി 50000 രൂപ നിക്ഷേപിക്കാം. എൻ‌പി‌എസ് ടയർ I അക്കൗണ്ടിൽ 50,000 രൂപയ്ക്കും നികുതിയിളവ് ക്ലെയിം ചെയ്യാം. 

 നേട്ടങ്ങൾ 

എൻ‌പി‌എസ് വഴി ഇത്തരത്തിൽ രണ്ട് ലക്ഷം രൂപ വരെ സ്വയം സംഭാവനയായി ആദായനികുതി കിഴിവ് നേടാൻ ജീവനക്കാർക്ക് സാധിക്കും. തൊഴിലുടമയുടെ സംഭാവന ഒരു അധിക നേട്ടമാണ്. നികുതി ബാധ്യത കുറയ്ക്കുന്നതിനായി ക്രമേണ പല സ്വകാര്യ കമ്പനികളും തങ്ങളുടെ ജീവനക്കാർക്കായി  എൻ‌പി‌എസ് അവതരിപ്പിച്ച് തുടങ്ങുമെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ.

2019, ജൂലൈ 11, വ്യാഴാഴ്‌ച

വിദേശ ഇന്ത്യക്കാര്‍ നാട്ടിലെത്തിയാലുടന്‍ ആധാര്‍ നല്‍കും ...?


ന്യൂഡൽഹി: വിദേശ ഇന്ത്യക്കാർ നാട്ടിലെത്തിയാലുടൻ ആധാർ കാർഡ് നൽകുമെന്ന് ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. നിർബന്ധിത കാത്തിരിപ്പ് കാലയളവില്ലാതെയാകും ഇവർക്ക് ആധാർ നൽകുകയെന്ന് മന്ത്രി അറിയിച്ചു. ബജറ്റ് അവതരണത്തിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

നിലവിൽ അപേക്ഷിച്ച് 180 ദിവസം കഴിഞ്ഞതിന് ശേഷമാണ് വിദേശ ഇന്ത്യക്കാർക്ക് ആധാർ കാർഡ് നൽകി വരുന്നത്.

ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് അപേക്ഷിക്കുന്നവർക്കാണ് നാട്ടിലെത്തിയാലുടൻ ആധാർ നൽകാനുള്ള സർക്കാരിന്റെ പദ്ധതി.
🎆  ഇങ്ങനെ ഒരു അവസരത്തെ  കുറിച്ച് അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടമാവരുത്.

ജോലിക്കാർക്കും പ്രവാസികൾക്കും രണ്ട് ലക്ഷം രൂപ ലാഭിക്കാം; പാഴാക്കി കളയരുത് ഈ അവസരം...?

സായുധ സേന ഒഴികെയുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്കായി 2004ൽ ആരംഭിച്ച പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം (എൻ‌പി‌എസ്). എന്നാൽ മിക്ക സംസ്ഥാന സർക്കാരുകളും ഈ റിട്ടയർമെന്റ് പദ്ധതി സംസ്ഥാന തലത്തിലും എത്തിക്കാൻ തുടങ്ങി. ഇതിനെ തുടർന്ന്, പിന്നീട് 2009 ൽ, ഈ റിട്ടയർമെന്റ് സേവിംഗ്സ് സ്കീം സമൂഹത്തിലെ എല്ലാ വിഭാ​ഗക്കാർക്കും എൻ‌ആർ‌ഐകൾക്കുപോലും ലഭ്യമാക്കി. എൻപിഎസ് പദ്ധതി വഴി രണ്ട് ലക്ഷം രൂപ വരെ നികുതി ലാഭിക്കുന്നത് എങ്ങനെയെന്ന് നോക്കാം. 

 എൻപിഎസ് നിക്ഷേപം 
പെന്‍ഷന്‍ സ്‌കീമിലേക്ക് ജീവനക്കാര്‍ക്ക് തങ്ങളുടെ വരുമാനത്തിന്റെ ഒരു വിഹിതം തുടര്‍ച്ചയായി നിക്ഷേപിക്കാന്‍ കഴിയും. റിട്ടയര്‍മെന്റിനുശേഷം, വരിക്കാരന് മൊത്തം തുകയുടെ 60 ശതമാനം ഒരുമിച്ച് ലഭിക്കും. ഇത് നികുതി രഹിതമാണ്. ബാക്കി വരുന്ന 40 ശതമാനം ഒരു സ്ഥിര വരുമാന മാർഗ്ഗം എന്ന നിലയ്ക്ക് പെൻഷനായി ഉപഭോക്താവിന് ലഭിക്കും. കൂടുതൽ ആളുകളെ എൻപിഎസിലേയ്ക്ക് ആകർഷിക്കുന്നതിന്റെ ഭാ​ഗമായി സർക്കാർ പതിവായി പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുകയാണ്.

 പിഎഫിനേക്കാൾ ലാഭം 

എൻ‌പി‌എസ് നിക്ഷേപം തിരഞ്ഞെടുത്തിരിക്കുന്ന സർക്കാർ ജീവനക്കാർക്ക് ഇപ്പോൾ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനേക്കാൾ നേട്ടം ലഭിക്കുന്നുണ്ട്. കാരണം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജീവനക്കാർക്ക് നീക്കി വച്ചിരിക്കുന്ന പിഎഫിനേക്കാൾ ഉയർന്ന വരുമാനമാണ് എൻപിഎസിലൂടെ ലഭിക്കുക. കഴിഞ്ഞ 10 വർഷത്തിനിടയിൽ എൻപിഎസ് നിക്ഷേപകർക്ക് 9.1 ശതമാനം മുതൽ 9.5 ശതമാനം വരെയാണ് പലിശ ലഭിച്ചിട്ടുള്ളത്. എന്നാൽ ഇതേ കാലയളവിൽ ഇപിഎഫ്ഒ റിട്ടേൺ 8.7 ശതമാനം വരെ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഈ ഫണ്ടുകൾ അവരുടെ കോർപ്പസിന്റെ 15% വരെ ഇക്വിറ്റികളിലാണ് നിക്ഷേപിക്കുന്നത്. ബാക്കി 85% സർക്കാർ സെക്യൂരിറ്റികളിലും കോർപ്പറേറ്റ് ബോണ്ടുകളിലും നിക്ഷേപിക്കുന്നു.

 അക്കൗണ്ടുകൾ രണ്ട് തരം 

എന്‍പിഎസിന് രണ്ട് അക്കൗണ്ടുകളാണുള്ളത്. ടിയര്‍ 1, ടിയര്‍ 2 അക്കൗണ്ടുകള്‍. ടിയര്‍ 1 ഒരു നിര്‍ബന്ധിത അക്കൗണ്ടും ടിയര്‍ 2 സ്വന്തമിഷ്ട പ്രകാരമുള്ള അക്കൗണ്ടുമാണ്. വിരമിക്കുന്ന വരിക്കാര്‍ക്ക് ടിയര്‍ 1 അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും പിൻവലിക്കാൻ കഴിയില്ല. എന്നാല്‍ ടിയര്‍ 2 ൽ നിന്നും മുഴുവന്‍ പണവും പിന്‍വലിക്കാവുന്നതാണ്. 18 നും 60 നും ഇടയില്‍ പ്രായമുള്ള ഏത് ഇന്ത്യന്‍ പൗരനും എന്‍ പി എസിൽ ചേരാം. എന്‍ആര്‍ഐ പൗരത്വമുള്ളവര്‍ക്കും എന്‍ പി എസില്‍ ചേരാവുന്നതാണ്.

 നികുതി ആനുകൂല്യങ്ങൾ

 എൻ‌പി‌എസിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങൾ ഇതാ ജീവനക്കാരുടെ സംഭാവന: ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സിസിഡി (1) പ്രകാരം, ജീവനക്കാരുടെ സ്വന്തം ശമ്പളത്തിൽ നിന്നുള്ള നിക്ഷേപത്തിന് 10 ശതമാനം വരെ നികുതിയിളവിന് അർഹതയുണ്ട്. ഈ തുക 1.50 ലക്ഷം രൂപയിൽ കവിയരുത്. തൊഴിലുടമയുടെ സംഭാവന: ആദായനികുതി നിയമത്തിലെ 80 സിസിഡി (2) പ്രകാരം, തൊഴിലുടമയുടെ ശമ്പളത്തിന്റെ 10 ശതമാനം വരെ (ബേസിക് ആൻഡ് ഡിയർ‌നെസ് അലവൻസ്) നികുതിയിളവിന് അർഹതയുണ്ട്. സെക്ഷൻ 80 സി പ്രകാരം ലഭ്യമായ 1.5 ലക്ഷം രൂപ പരിധിക്ക് മുകളിലാണ് ഈ തുക. സ്വമേധയാ നൽകുന്ന സംഭാവന: സെക്ഷൻ 80 സിസിഡി 1 (ബി) പ്രകാരം ജീവനക്കാർക്ക് സ്വമേധയാ അധികമായി 50000 രൂപ നിക്ഷേപിക്കാം. എൻ‌പി‌എസ് ടയർ I അക്കൗണ്ടിൽ 50,000 രൂപയ്ക്കും നികുതിയിളവ് ക്ലെയിം ചെയ്യാം. 

 നേട്ടങ്ങൾ 

എൻ‌പി‌എസ് വഴി ഇത്തരത്തിൽ രണ്ട് ലക്ഷം രൂപ വരെ സ്വയം സംഭാവനയായി ആദായനികുതി കിഴിവ് നേടാൻ ജീവനക്കാർക്ക് സാധിക്കും. തൊഴിലുടമയുടെ സംഭാവന ഒരു അധിക നേട്ടമാണ്. നികുതി ബാധ്യത കുറയ്ക്കുന്നതിനായി ക്രമേണ പല സ്വകാര്യ കമ്പനികളും തങ്ങളുടെ ജീവനക്കാർക്കായി  എൻ‌പി‌എസ് അവതരിപ്പിച്ച് തുടങ്ങുമെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ.
🎆  ഇങ്ങനെ ഒരു അവസരത്തെ  കുറിച്ച് അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടമാവരുത്.